മരണശേഷവും നാടകകൃത്ത് എന്ന രീതിയില്‍ വേണ്ടത്ര അംഗീകാരം കിട്ടാതെപോയ വാസുപ്രദീപ് ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നത് ഈ പാട്ടിലൂടെയാണ്. ഒപ്പം മലയാളത്തില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ പാടാന്‍ ശ്രമിച്ച ആദ്യകാല പിന്നണി ഗായകനായ കോഴിക്കോട് അബ്ദുള്‍ ഖാദറിനെ മലയാള ഗാനചരിത്രം അടയാളപ്പെടുത്തുന്നതും. കോഴിക്കോട് അബ്ദുള്‍ ഖാദറിന്‍റെ 105-ാം ജന്മവാര്ഷികത്തിലും മായാതെ ഈ വനരാധ ആസ്വാദകരില്‍ അനുഭൂതി പകരുന്നു
സരോദായിരുന്നു ബാബയുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം. ഇതുകൂടാതെ വയലിന്‍, റബാബ്, സുര്‍ശ്രിങ്കാര്‍, സിതാര്‍, സുര്‍ബഹാര്‍, ബാന്‍സുരി, ഡ്രം, തബല, എസ്രാജ്, ക്ലാരിനെറ്റ്, ദില്‍രുപ, ധോലക്, പക്കാവജ്, പിയാനോ, ഹാര്‍മോണിയം താളശ്രുതി ഭേദമില്ലാതെ ഒരുപാട് സംഗീതോപകരണങ്ങള്‍ ബാബ കൈകാര്യം ചെയ്‌തിരുന്നു. നിലവിലുള്ള ഉപകരണങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചന്ദ്രസാരംഗ്, സിതാര്‍ ബന്‍ജോ എന്നിങ്ങനെ പുതിയ ചിലവ അദ്ദേഹം രൂപകല്‍പ്പന ചെയ്യുകയുമുണ്ടായി
ഗസലിനെ ശാസ്ത്രീയ സംഗീതത്തിന്‍റെ തലത്തിലേക്കുയത്തി ബീഗം അക്തര്‍. ഋജുവായ ആലാപനം. സ്വകാര്യ മെഹ്ഫിലുകളില്‍ ഒതുങ്ങിനിന്ന ഗസലിനെ പൊതു പരിപാടിയാക്കി അതിനെ ജനകീയമാക്കിയത് ബീഗം അക്തറാണ്. അതുകൊണ്ട് ബീഗത്തെ മലിക്-എ– ഗസല്‍ (ഗസല്‍ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു
ആർക്കും എളുപ്പം സമീപിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു ബാബുക്ക. കഴിവുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം കൊടുത്തിരുന്നു . ദേവരാജൻ മാഷുടെ കാർക്കശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അത്കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് ആർ കെ ശേഖറും ഗുണ സിങ്ങും ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു ബു ബോനിക് പ്ലേഗ് ഗര്‍വാളിലെ ജനതയെ ആകെ തുടച്ചു നീക്കി. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ എല്ലാ ജീവനുകളും അതില്‍ പൊലിഞ്ഞുപോയി. അയാള്‍ കാണുന്ന പച്ചയും മഞ്ഞയും നിറമുള്ള കടുകുപാടങ്ങളില്‍ കടുക് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുന്നത് അത് പ്ലേഗിനുമുമ്പ് നട്ടതുകൊണ്ടാണ്. വിളവെടുക്കാന്‍ പക്ഷേ ഗ്രാമത്തില്‍ ആരും അവശേഷിച്ചിരുന്നില്ല. അവശേഷിച്ച കുറച്ചാളുകള്‍ മലമ്പ്രദേശത്തെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളിലേക്ക് പോയി. ഇരുട്ടുവീണു തുടങ്ങിയിരുന്നു. രാത്രിയാവുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ വീട്ടുമുറ്റത്ത് നിന്നു